Sunday 29 June 2008

eine Deutsche Reise (ഒരു ജര്‍മ്മന്‍ യാത്ര)


ലണ്ടന്‍ ഹീത്രോ ടെര്‍മിനല്‍ അഞ്ച്:

പോകുന്നതും വരുന്നതുമായ വിമാനങ്ങളുടെ കണക്കെടുത്തുകൊണ്ടു ബ്രിട്ടീഷ് എയര്‍വയ്സിന്‍റെ ഫ്രാങ്ക്ഫെര്‍ട്ട് വിമാനം കുറച്ചു വേണ്ടധിലധികം ഫ്രാങ്കായി തന്നെ കാത്തിരുന്നു. പതിവു സമയത്തില്‍ വരികയോ പോകുകയോ അരുതെന്ന് ഈ പുതിയ ടെര്‍മിനല്‍ തുടങ്ങിയ വിമാന കമ്പനിക്കു നിര്‍ബന്ധം ഉണ്ടെന്നു തോന്നിപോകും. നാലു മണിക്കൂറിനു ശേഷം വിമാനം പറക്കുമെന്ന് വ്യസനത്തോടെ അറിയിച്ചതോടെ, സന്തോഷത്തിനു പോയി ഒരു ലാര്‍ജും വിഴുങ്ങി ചെക്കിന്‍ വരിയില്‍ കയറി നിന്നു. മുന്നില്‍ അയല്‍ രാജ്യത്തിലെ ഒരു ഫാമിലി പല വലിപ്പത്തിലുള്ള കുട്ടികളുമായി നിന്നിരുന്നു. അവരെ കണ്ടതോടെ വേണ്ടപ്പെട്ടവര്‍ പുതിയ ഒരു ചെക്കിന്‍ കൌണ്ടര്‍ തുറന്നു ആ പ്രശ്നം തീര്‍ത്തു. പക്ഷെ എന്‍റെ പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. .



വഴിമുഴുവന്‍ കരയുവാന്‍ കരാറെടുതിട്ടുള്ള ഒരു കൊച്ചു കുഞ്ഞും സായിപ്പിന്‍റെ ഫാഷ പറയുവാന്‍ അറിയാന്‍ മേലാത്ത പാകിസ്താനി അമ്മയും ആയിരുന്നു തൊട്ടടുത്ത സീറ്റില്‍. ഒന്നുറങ്ങാം എന്നുള്ള ചെറിയ ആഗ്രഹം മാറ്റി വെച്ചു കുഞ്ഞിന്‍റെ കരച്ചിലിനും ഉറുദു തര്‍ജ്ജമക്കും ഇടയില്‍ ഒരു റബ്ബര്‍ ബാന്‍ഡ് ചിരിയുമായി ഞാനിരുന്നു. അടുത്തിരിക്കുന്ന കടുകെണ്ണ ദുര്‍ഗന്ധവും സഹിച്ചു മനസ്സു ക്ഷമയുടെ പടികള്‍ കയറിയിറങ്ങികൊണ്ടിരുന്നപ്പോള്‍ ഫ്ലൈറ്റ് ഫ്രാങ്ക് ഫേര്‍ട്ടില്‍ എത്തിയെന്ന അനൌണ്‍സ്മെന്‍റ് കേട്ടു.



ഫ്രാങ്ക് ഫേര്‍ട്ടില്‍ നിന്നും പോകുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസ് ടെര്‍മിനല്‍ ഒന്നില്‍ ഉണ്ട്. രണ്ടു ടെര്‍മിനലുകളുമായി ബന്ധിപ്പിക്കുന്ന സ്കൈലൈന്‍ ട്രെയിനില്‍ കയറി ടെര്‍മിനല്‍ ഒന്നില്‍ വന്ന് സെന്‍റ് ഇന്ഗ്ബര്‍ട്ടിലേക്ക് ടിക്കറ്റ് എടുത്തു. മൂന്നു ട്രെയിന്‍ മാറി കയറണം ഇവിടെയെത്തുവാന്‍. ആദ്യ ട്രെയിന്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്സ് ആയിരുന്നു മാനേം എന്ന് വിളിക്കുന്ന ജന്ക്ഷനില്‍ ഇറങ്ങി, സാര്‍ബ്രുക്കെനിലെക്കുള്ള ട്രെയിന്‍ പ്ലാറ്റ്ഫോം എട്ടിലാണ്, പെട്ടിയും തൂക്കി അവിടെ ചെല്ലുമ്പോള്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ തന്നെയുണ്ട്‌, ഒരേ ഒരു പ്രശ്നം ഉള്ളില്‍ കയറുവാന്‍ സ്ഥലമില്ല. ടിക്കറ്റ് ചെക്കെഴ്സിനോട് ഫസ്റ്റ് ക്ലാസ്സില്‍ കയറിക്കോട്ടെ എന്ന് ചോദിച്ചു. കയറാം പക്ഷെ സീറ്റില്‍ ഇരിക്കരുത് എന്ന് പറഞ്ഞു. അങ്ങിനെയെങ്കില്‍ അങ്ങിനെയെന്നു പറഞ്ഞു ട്രെയിനില്‍ വലിഞ്ഞു കയറി.



എന്നേക്കാള്‍ മുന്‍പേ ഫസ്റ്റ് ക്ലാസ് കാബിന്‍ എന്ട്രന്‍സില്‍ സ്ഥലം പിടിച്ചിരുന്ന ഒരു ജര്‍മന്‍ പട്ടാളക്കാരനെയും രണ്ടു ഹോളണ്ടുകാരെയും പരിചയപ്പെട്ടു. ലോകമേ തറവാട് എന്നുള്ള ചിന്താഗതിയില്‍ നടക്കുന്ന അവര്‍ക്ക് ടിക്കറ്റൊരു അധികപറ്റായിരുന്നു. ടിക്കറ്റ് ചെക്കേഴ്സു അവിടെ വന്നെങ്കിലും വഴിയില്‍ നിന്നിരുന്ന ആരുടേയും ടിക്കെറ്റുകള്‍ നോക്കാതെ അവര്‍ പോയി. അവര്‍ ചിരിച്ചു. ഞാന്‍ പല്ലിളിച്ചു കാണിച്ചു..


ഒന്നര മണിക്കൂറിനു ശേഷം സര്‍ബ്രുക്കെനില്‍ ട്രെയിന്‍ എത്തി. ഭാഗ്യത്തിന് സെന്‍റ് ഇനഗ്ബര്‍ട്ടിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ തൊട്ടടുത്ത പ്ലാറ്റ്ഫോര്‍മില്‍ തന്നെ ആയിരുന്നു. വന്ന ലോക്കല്‍ ട്രെയിനില്‍ നിറയെ ടീനേജുകാരായിരുന്നു, ചിലര്‍ പാര്‍ട്ടി കഴിഞ്ഞു വരുന്നതു പോലെ കയ്യില്‍ മദ്യ കുപ്പികളും ബലൂണുകളുമൊക്കെ പിടിച്ചിരുന്നു. മറ്റു ചിലര്‍ ഉറക്കത്തിലായിരുന്നു.

ഇരുപതു മിനിട്ടിനു ശേഷം ട്രെയിന്‍ സെന്‍റ് ഇന്ഗ്ബെര്‍ട്ട് എന്ന സര്‍ബ്രൂകനിലെ റിമോട്ട് ടൌണില്‍ എത്തി. ടാക്സിയില്‍ ഹോട്ടലിലേക്ക് പോയി.





"ഗുടെന്‍ അബെന്ദ്" ഹോട്ടല്‍ റസപ്ഷനില്‍ ഇരിന്നിരുന്ന വലിയമ്മച്ചി മൊഴിഞ്ഞു. തിരിച്ചു ഗുഡ് ഇവ്നിംഗ് പറഞ്ഞു കൊണ്ടു ചെക്കിന്‍ ഫോമും എഴുതി റൂം കീയും വാങ്ങി നേരെ റൂമിലോട്ട് കയറി. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നല്ല വിശപ്പ്‌, താഴെയുള്ള റെസ്ടോറണ്ടിലേക്ക് പോകുവാന്‍ എന്‍റെ വയറു പറഞ്ഞു.



റെസ്ടോറണ്ടില്‍ തിരക്കായിട്ടില്ല. സീറ്റുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുന്നു. ജര്‍മന്‍ പെണ്‍കുട്ടി മെനുവുമായി മുന്നിലെത്തി. കുടിക്കുവാന്‍ എന്തെങ്കിലും ?

"die Halbe Beckner Pils, Bitte" (ഒരു പൈന്‍റ്റ് ബെക്കന്ര്‍ പില്സ് ബിയര്‍, പ്ലീസ്) കിട്ടിയ ജര്‍മനില്‍ തട്ടി. ബിയര്‍ ഉടനെ തന്നെ ചിരിയുമായി "എവിട്യാര്‍ന്നു ഗട്യേന്നു" ചോയിച്ചിട്ട് എത്തി . ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ സല്ലാപം കഴിഞ്ഞപ്പോഴാണ് പരിസരമൊക്കെ ഒന്നു നോക്കാം എന്നൊരു പരിസര ബോധം വന്നത്.




ഇതാര് ഇമ്മടെ ശകുന്തള ചേച്ചിയല്ലേ, ഇതെന്താ ഷാംപൈന്‍ ഗ്ലാസും പിടിച്ചു ചിന്താവിഷ്ടയായി മുഖം തിരിച്ചു നില്‍ക്കുന്നത്. ദുഷ്യന്തേട്ടന്‍ ബ്രാന്‍ഡ് മാറ്റിയതാണോ പ്രശ്നം, അത് നമുക്കു കാപ്പില്‍ ഷാപ്പില്‍ പോയി തീര്‍ക്കാം, ഒന്നു നോക്കു ഞാനൊരു പടം എടുക്കട്ടെ.

"ഞങ്ങളൊക്കെ ഇവിടെയുണ്ട് ട്ടാ" എന്നൊരു അശരീരി കേട്ടു ഞെട്ടി തിരിഞ്ഞു നോക്കി ..



ലെഡീസ് ഷാപ്പിലെ ചേച്ചിമാര്‍ നിര്‍ത്തി നിര്‍ത്തി അടിച്ച് കൊണ്ടിരിക്കുകയാണ്..

"നീയാ കാപ്പില്‍സിന്‍റെ ഷാപ്പിലെ ആളല്ലേ. " തൊപ്പി വെച്ച ചേച്ചി ചോയിച്ചു.

" അപ്പോ കാപ്പിലിന്‍റെ ഷാപ്പ്‌ അത്രേം പ്രസിദ്ധാല്ലേ, ഞാന്‍ കൃതാര്‍ഥനായി" ഞാന്‍ താഴ്മയോടെ പറഞ്ഞു. " "ഷാപ്പ്‌ പൂട്ടിയിട്ടതിനു ശേഷം ഞങ്ങള്‍ പ്ലെയിന്‍ ടിക്കെറ്റിനു പണം കൊടുത്താണിവിടെ വന്നടിക്കുന്നത്. ഇതു നീയായിട്ടു പൂട്ടിക്കരുത്. പറഞ്ഞില്ലാണ് വേണ്ട."

" അയ്യൂ..ഞാന്‍ ഇവിടെ വന്നിട്ടില്ല, നിങ്ങളെ കണ്ടിട്ടില്ല. പോരെ.." തിരിച്ചു സീറ്റില്‍ ചെന്നിരുന്നു.




സ്റാര്‍റ്റേഴ്സ് എത്തി. എന്താന്നു ചോദിച്ചില്ല, അറിഞ്ഞിട്ടും വല്യേ കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ടു ഉണ്ടായിരുന്ന വിശപ്പിനു ഇടം വലം നോക്കാതെ അടിച്ച്, ബ്രെഡില്‍ ചീസും പുരട്ടി വിഴുങ്ങി.

മെയിന്‍ കോഴ്സിനു ഓര്‍ഡര്‍ എടുക്കുവാന്‍ പെണ്‍കുട്ടിയെത്തി. "Was empfehlen Sie" (നിങ്ങളെന്താണ്‌ ശുപാര്‍ശ ചെയ്യുന്നത്) ബുദ്ധിമുട്ടി പഠിച്ച ഒരു ജര്‍മന്‍ വാചകം പൂശി. "ചിക്കന്‍ ആന്‍ഡ് സലാഡ് മതിയോ" പെണ്‍കുട്ടി ചോദിച്ചു. മതിയെന്നു പറഞ്ഞു മെനു തിരിച്ചു കൊടുത്തു.




തീന്‍മേശയിലെ മെഴുകുതിരിക്കു ജീവന്‍ വെച്ചു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി പറഞ്ഞു കൊണ്ടു ഉഷാറായി പരിപാടി തുടങ്ങി.



ചിക്കന്‍ സലാഡിനു (puten brust salat) വിഷമാവണ്ട എന്ന് കരുതി ദേ ഒരിത്തിരി ചുവന്ന വൈനും മേമ്പടിക്കായി വാങ്ങി. ചിക്കനും കൂടെയുണ്ടായിരുന്ന പുല്ലും ഉള്ളില്‍ പോയപ്പോള്‍ വയറു നിറഞ്ഞ പശുവിനെ പോലൊരു ഫീലിങ്ങം..പശുവിന്‍റെ കരച്ചില്‍ വായിലെത്തി..ടേസ്റ്റ് മാറട്ടെ എന്ന് കരുതി ഒരിത്തിരി ഡിസ്സെര്‍ട്സ് ആകാമെന്ന് കരുതി.




ടിരമസു അങ്ങിനെ ടേബിളില്‍ എന്നെ പരീക്ഷിക്കുവാനായി എത്തി. അതും കഴിച്ചു നല്ലൊരു നടത്തമാവാമെന്നു കരുതി റെസ്ടോറണ്ടിന് പുറത്തേക്കിറങ്ങി.

ലോക യുദ്ധങ്ങള്‍ കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നാസി ചിന്തകള്‍ ജനങ്ങളില്‍ ഉണ്ടെന്നതിന്‍റെ സൂചനയെന്നോണം ഒരു ചുവരെഴുത്തും ഇവിടെ കണ്ടു.



മാര്‍കെറ്റില്‍ ഉണ്ടായിരുന്ന ബസലിക്കയുടെ പ്രവേശന കവാടം.

പതിനെട്ടാം നൂറ്റാണ്ടില്‍ പണിത ഈ ചര്‍ച്ച് ഇന്നും പരിസരവാസികള്‍ നല്ലതുപോലെ പരിരക്ഷിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

അടുത്തുള്ള ഷോപ്പിലേക്ക് നോക്കിയപ്പോള്‍ ഞാനൊന്ന് ഞെട്ടി. ഇമ്മടെ സൈക്കിള്‍ റിക്ഷ ഇമ്മണി ബല്യേ കാശും എഴുതീട്ട് കണ്ണാടി കൂട്ടില്‍ കൊണ്ടു വെച്ചേര്‍ക്ക്ണൂ..

നടത്തം മതിയാക്കി ഹോട്ടെലില്‍ എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ ക്യാമറക്കും ബ്ലോഗിനും റെസ്റ്റ് കൊടുത്തുകൊണ്ട് പച്ചരിക്ക് വേണ്ടിയുള്ള പണി തുടങ്ങി. സര്‍ബ്രൂകെനിന്‍റെ ചരിത്രം പബ്ബില്‍ വരുന്നവരില്‍ നിന്നറിഞ്ഞു. കല്‍ക്കരി ഘനനതിനു പ്രശസ്തി നേടിയതാണീ സ്ഥലം. ഒന്നാം ലോക യുദ്ധത്തില്‍ നിരവധി ഫ്രഞ്ച് കല്‍ക്കരി മൈനുകള്‍ ബോംബിട്ടു നശിപ്പിച്ചതിന് ഫ്രെഞ്ചുകാര്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം പതിനഞ്ച് വര്‍ഷം അധീനതയില്‍ വെച്ചതാണീ സ്ഥലം. ഫ്രെഞ്ച്കാരോട് ഇന്നും ചെറിയ നീരസം ഇല്ലാതില്ല ഇവിടെയുള്ളവര്‍ക്ക്.

ഒരു ടര്‍ക്കിക്കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പരിചയപ്പെട്ടു. ആറു പെങ്ങള്‍മാര്‍ക്കായി ഉള്ള ഏക ആങ്ങള. വയസ്സ് ഏകദേശം മുപ്പതിനോടടുത്ത്. വിവാഹം കഴിച്ചിട്ടില്ല, ഒരു ജര്‍മന്‍ ഗേള്‍ ഫ്രണ്ട് ഉണ്ട്, ആ പെണ്‍കുട്ടിയെ അയാളുടെ അമ്മകിഷ്ടമല്ല, അതുകൊണ്ട് മിന്നുകെട്ടില്ലാതെ ജീവിച്ചു പോരുന്നു. പെങ്ങള്‍മാരില്‍ ഒരാള്‍ ഭര്‍ത്താവുമായി പിരിഞ്ഞു അച്ഛന്‍റെയും അമ്മയുടെയും കൂടെ കുട്ടികളുമായി താമസിക്കുന്നു. പുതിയ മുഖങ്ങള്‍ കാണുമ്പോള്‍ ജര്‍മന്‍കാരി പെണ്ണിന് ഇടയ്ക്കിടയ്ക്ക് പുള്ളി റെസ്റ്റ് കൊടുക്കും. "ആ ജര്‍മ്മന്‍കാരി കൊച്ചിനെ കെട്ടിയാല്‍ ഈ പുതുമുഖങ്ങളെ ഒഴിവാകാമല്ലോ ?" എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്." ഇതെല്ലാം വിന്‍ഡോ ഷോപ്പിങ്ങ് അല്ലെ, ചുമ്മാ ആപിട്ടൈസര്‍..ഊണ് വീട്ടിലെ കഴിക്കൂ." ഞാന്‍ ചിരിച്ചു.

റെസ്ടോറണ്ടിലെ സ്ഥിരക്കാരില്‍ ചിലരെ പരിചയപ്പെട്ടു. ആര്‍മിയില്‍ നിന്നും വിരമിച്ച ക്രിസ്റൊവും ഭാര്യ മോണിക്കയും. ഇവര്‍ക്ക് രണ്ടുപേര്‍ക്കും റെസ്ടോറണ്ടില്‍ വൈകീട്ട് വന്ന് രണ്ടെണ്ണം വിട്ടിലെങ്കില്‍ ഉറക്കം കിട്ടില്ലെന്നാണ് പറഞ്ഞത്. അടിച്ചത് കൂടിയെങ്കില്‍ ആരെങ്കിലും ഒരാള്‍ പാടും. മറ്റെയാള്‍ സീറ്റില്‍ നിന്നെഴുന്നേറ്റു ആടുകയും ചെയ്യും. ഒരുതവണ ഞാന്‍ ഡാന്‍സ് ചെയ്യുന്ന മോണിക്കയെ കണ്ടു.

ദിവസങ്ങള്‍ കണ്ടന്നു പോയി. ജര്‍മനിയുടെ ഫുട്ബോള്‍ സെമിഫൈനല്‍ ദിനവും വന്നെത്തി.ഹോട്ടെലും പരിസരവും തിരക്കിലായി. വെള്ളവും ഫുട്ബാളും ഇത്രക്കും അലിഞ്ഞു ചേരുമെന്ന് എനിക്ക് ധാരണയുണ്ടായിരുന്നില്ല. കാറുകളിലും വീടുകളിലും ജര്‍മന്‍ കൊടികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ചിലര്‍ മാലയാക്കി അണിയുകയും ചെയ്തിരിക്കുന്നു.



ജര്‍മനിയുടെ സെമി ഫൈനല്‍ വിജയാഘോഷം ഞാന്‍ ലണ്ടനിലേക്ക് തിരിക്കുമ്പോഴും നിലച്ചിരുന്നില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെ സെന്‍റ് ഇന്ഗ്ബെര്‍ട്ട് സ്റ്റേഷനില്‍ എത്തി.


സൂര്യന്‍ ഇനിയും ഉദിച്ചിട്ടില്ല..താമസിയാതെ സാര്‍ബ്രൂക്കനിലെക്കുള്ള ട്രെയിന്‍ വന്നു. വണ്ടിയില്‍ കയറി സെന്‍റ് ഇങ്ഗ്ബര്‍ട്ടിനോട് വിട പറഞ്ഞു. സാര്‍ബ്രൂക്കനില്‍ നിന്നും ഫ്രാങ്ക് ഫെര്‍ട്ടിലേക്കുള്ള ഡയറക്റ്റ് ട്രെയിന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു ഞാന്‍ എത്തി ചേരുമ്പോള്‍. ജനവാതിലിനു അടുത്തായി ഇരുപ്പുറപ്പിച്ചു.


സൂര്യരശ്മികള്‍ മഞ്ഞിന്‍ കണങ്ങളില്‍ തട്ടുന്നത് രസമായി തോന്നി.


പാളങ്ങളും പ്രകൃതിയും ആരോ എഴുതിയ ചിത്രം പോലെ


ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ആയുള്ള രാജ്യം എന്ന് എവിടെയോ വായിച്ചതോര്‍ത്തു.


വഴിയില്‍ കണ്ട ഒരു ഗോഡൌണ്‍.



മലനിരകളും ഫാക്ടറികളും, വഴിയോരത്തെ ഒരു കാഴ്ച.


ജര്‍മനിയിലെ റൈന്‍ നദി.


അധികം താമസിയാതെ ട്രെയിന്‍ ഫ്രാങ്ക് ഫെര്‍ട്ട് മെയിനില്‍ എത്തി.
എയര്‍പോര്‍ട്ട് ചെക്കിനും കഴിഞ്ഞു ലൌഞ്ചില്‍ പോയിയിരുന്നു.
ലണ്ടന്‍ വിമാനം സമയത്തിനാണ് !


ക്യാമറക്ക്‌ റെസ്റ്റ് കൊടുക്കുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല.
ഫ്രാങ്ക് ഫേര്‍ട്ടില്‍ പ്ലെയിന്‍ പറന്നുയര്‍ന്നപ്പോള്‍ കണ്ട കാഴ്ച.


ഈ ചിത്രത്തില്‍ ഫ്രാങ്ക് ഫേര്‍ട്ടിനു കുറുകെ ഒഴുകുന്ന റൈന്‍ നദി കാണാം


ജര്‍മനിയുടെ ബാള്‍ടിക് കടല്‍ തീരം മേഘങ്ങള്‍ നിറഞ്ഞ മേലാപ്പോടെ..


ഇതിനിടയില്‍ അടുത്തായി പറക്കുന്ന ഒരു ജെറ്റ് വിമാനം കണ്ടു.


സൂം ലെന്‍സ് ഇട്ടുകൊണ്ട്‌ വീണ്ടും ഒരു ശ്രമം നടത്തി. ശരിയായില്ല.


ഇതില്‍ കിട്ടി. ഈസി ജെറ്റ് ഫ്ല്യറ്റ് ആണെന്ന് തോന്നുന്നു.


ഒന്നു കൂടെ സൂമി.. കിട്ടിപോയ്.. ലവന്‍ ജെറ്റ് തന്നെ


തൊട്ടടുത്ത്‌ "ഞാനും ഇവിടെയുണ്ടേ" എന്ന് പറഞ്ഞു ഇമ്മടെ ചന്ദിരാന്‍ കുട്ടി.
വിട്ടില്ല, ഓന്‍റെ പടവും എടുത്തു.


മേഘങ്ങളും അനന്തനീലിമയും നോക്കിയങ്ങിനെ ഇരുന്നു.


ലണ്ടന്‍ എത്തിയെന്ന അറിയുപ്പുണ്ടായി.


ലണ്ടനിലെ പച്ചപ്പ് വിളിച്ചോതുന്ന ചിത്രം.


ലണ്ടനിലെ വാട്ടര്‍ റിസര്‍വോയേഴ്സു.


ജര്‍മന്‍ യാത്രക്ക് വിരാമമിട്ടു വീണ്ടും ആല്‍ത്തറയിലേക്ക്..!

26 comments:

Gopan | ഗോപന്‍ said...

ഒരു ജര്‍മന്‍ യാത്ര ചിത്രങ്ങളിലൂടെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഐശ്വര്യമായി ഒരു കുപ്പി ( ഇവടെ അതാ ചേരാ)ഞാനങ്ങട് പൊട്ടിക്കാ


രസകരമായ വിവരണവും കലക്കന്‍ ചിത്രങ്ങളും!!!

പാമരന്‍ said...

ഹെന്‍റമ്മോ! എന്തൊരു ചിത്രങ്ങള്‌.. എന്തൊരു വിവരണം! കിടു!

ഗോപന്‍ ചേട്ടോ.. അതൊക്കെ പോട്ടെ.. ജര്‍മ്മനീലെന്താരുന്നു പരിപാടിന്നു പറഞ്ഞില്ലല്ലോ? 'മോണിക്കാ' കോവയ്ക്കാ' ന്നൊക്കെ പറേണത്‌ വല്ല വിസ്കിയുമാണോ? ഈ 'ലവിന്‍സ്കി' ന്നൊക്കെ പറേണ പോലത്തെ..

മാണിക്യം said...

"Sehr Gut "!!

പടവും വിവരണവും ,
ഹോ ! ആ ജെറ്റ് പോണ പോക്കെ!

puten brust salat..
കാണുന്ന രുചീ അതിനുണ്ടൊ?
മ്മടെ കോഴി റൊസ്റ്റിന്റെ ഏ
ഴയലത്തു വരുമോ?

വേഗം ആല്‍ത്തറയിലോട്ട്
കയ്യറി ഇരുന്നേ ന്നിട്ട് ബാക്കി പറയ്,:)

krish | കൃഷ് said...

ഓ.. ഈ ഇംഗ്ലണ്ടിലുള്ളോരുടെ ഓരോ കാര്യേ.. പച്ചരി വാങ്ങിക്കാനും ജര്‍മ്മന്‍‌മുക്കില്‍ തന്നെ പോണോല്ലേ. അവിടെ റേഷന്‍ കടേന്നും ഇല്ലേ. അതോ ഇനി പച്ചരിയുടെ പേരും പറഞ്ഞ് കള്ള് മോന്താന്‍ പോയതാണോ.

പടങ്ങളൊക്കെ കൊള്ളാട്ടോ.

ഒരു “ദേശാഭിമാനി” said...

രസികൻ വിവരണം!

Unknown said...

കൊള്ളാം ഗോപന്‍-ജി നിങ്ങളൊരു പുലി തന്നെ
എല്ലാം ചിത്രങ്ങളും ഞാനിങ്ങ് എടുത്തു

Unknown said...

അതെ പാമു ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു.
ആട്ടെ അവിടെ എന്തായിരുന്നു, പരിപാടി

Gopan | ഗോപന്‍ said...

പ്രിയാജി : ആ ഐശ്വര്യ കുപ്പിക്ക്‌ ഒരു ടണ്‍ താങ്ക്യൂ..ഇനിയും കുപ്പികള്‍ പൊട്ടട്ടെ.

പാമരന്‍സെ : thanks, ഇതില്‍ പറഞ്ഞ മോണിക്ക ചേച്ചിക്ക് ഒരു അമ്പത്തി അഞ്ചു വയസ്സെങ്കിലും കാണും. പാവം അവര് ലൂവിന്‍സ്കി അല്ല. ഞമ്മള് ചായ കുടിക്കാന്‍ പോയീന്ന് പറഞ്ഞാ ഇങ്ങള് ബിസ്വസിക്കൂല്ല, അതോണ്ട് ബീയറു ഹോള്‍ സെയിലായിട്ട് വാങ്ങാന്‍ പോയീന്ന് പറയാവും അതിന്‍റെ ശരി. :)(i had to undergo training and certification)

മാണിക്ക്യേച്ചി: Danke :)വിശന്നു കണ്ണ് കാണാതെ ഇരിക്കുമ്പോള്‍ രുചിയെന്താന്നു നോക്കുവാന്‍ തീരെ സമയം ഉണ്ടായില്ല, നമ്മുടെ കോഴി റോസ്ടിനെ കുറിച്ചു പറയുമ്പോള്‍ ആ തമിഴ് ഗാനം ഓര്‍മ്മ വരുന്നു. " സ്വര്‍ഗമേ എന്നാലും അത് നം നാടു പോലാകുമാ " ആല്‍ത്തറ പോസ്റ്റ് റെഡി.
ഞാന്‍ മെയില് വിട്ടിട്ടുണ്ട്..:)

കൃഷ്‌ : ഞങ്ങള്‍ക്ക് പച്ചരി ഇവിടെ കിട്ടാത്തത് കൊണ്ടു പുറത്തു പോയി വാങ്ങണം, മാവേലി സ്റ്റോര്‍, റേഷന്‍ കട ഇവയൊന്നും ഇവടെ ഉണ്ടായീട്ടു വേണ്ടേ. നീരു നാട്ടില്‍ നിന്നാണ് റേഷന്‍ കൊണ്ടു വരുന്നത്. നന്ദി...:)

ദേശാഭിമാനി സാറിന് ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

അനൂപേ, പടം കൊണ്ടോയിട്ട് ഉപയോഗമായീല്ല എന്ന് പറയരുത്. ഞമ്മള് ബെള്ളം ബാങ്ങാന്‍ പോയീതായിരുന്ന്, ഇബടെ ബെള്ളക്കാര്‍ക്കൊക്കെ ബെള്ളം ഒഴിച്ച് ശീലമില്ലാതോണ്ട് ജര്‍മനീല് പോയി ദേ ഒരിത്തിരി ബെള്ളം കൊണ്ടൊന്ന്.

കുറ്റ്യാടിക്കാരന്‍|Suhair said...

ഗോപേട്ടാ...

വായിച്ചുതുടങ്ങുമ്പോള്‍ ആദ്യചിത്രങ്ങളിലെ മിഴിവില്ലായ്മ അല്‍പ്പം കരടായി തോന്നിയെങ്കിലും വിവരണം അതിന്റെ കേട് തീര്‍ത്തു.

അവസാനമായപ്പോള്‍ ആ ആകാശനീലിമയും മേഘങ്ങളും റൈന്‍ നദിയും പിന്നെ വിവരണവും ഒക്കെക്കൂടെ പോസ്റ്റിനെ അങ്ങ് പൊലിപ്പിച്ചു എന്ന് പറഞ്ഞാ മതിയല്ലോ... സൂപ്പര്‍...

കൊട് കൈ...

Gopan | ഗോപന്‍ said...

സുഹൈറേ, ഈ വഴി വന്നതിനും തുറന്നെഴുതിയ അഭിപ്രായത്തിനും ആയിരം നന്ദി. ചില ചിത്രങ്ങള്‍ യാത്രയുടെ ഒഴുക്കിനായ് ചേര്‍ത്തതാണ്.. ചിലവ ഫോട്ടോ പോസ്റ്റായും. :)

ദിലീപ് വിശ്വനാഥ് said...

നല്ല വിവരണവും ചിത്രങ്ങളും. ഫ്രാങ്ക്‍ഫ്രര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്തോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സൂര്യരശ്മികള്‍ മഞ്ഞിന്‍ കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കാലം..
മാഷെ കലക്കനായിട്ടുണ്ട് ആക്ഷമ അപാരം തന്നെ
ജെറ്റൊക്കെ ക്ലിപ് ബൈ ക്ലിപ്പ് ആയിട്ടല്ലെ കാണുന്നത്..
മാഷെ നല്ല സെറ്റപ്പ് വിവരണം ഇഷ്ടായി...

Gopan | ഗോപന്‍ said...

വാല്‍മീകി മാഷ്‌, അഭിപ്രായത്തിനും സന്ദര്‍ശനത്തിനും വളരെ നന്ദി.ഫ്രാങ്ക് ഫെര്‍ട്ട് ടെര്‍മിനല്‍ മൂന്നു ആണോ ഉദ്ദേശിച്ചത് (A380) അതിന്‍റെ പണി തീരുന്നത് 2010ല്‍ ആണ് എന്നാണെന്‍റെ ഓര്‍മ്മ. ടെര്‍മിനല്‍ രണ്ടില്‍ ഇപ്പോഴും ഷോപ്സിന്‍റെ സെക്ഷനില്‍ പണിനടക്കുന്നുണ്ട്.

സജി: താങ്ക്സ്, ക്ഷമയൊന്നും അല്ല വേറെ എന്താ ചെയ്യുക, നല്ല ട്രാന്‍സ്പോര്‍ട്ട് ബസ്സ് പോലുള്ള ഒരു ഫ്ല്യറ്റ്..കയ്യില്‍ ഉണ്ടായിരുന്ന നോവല്‍ വായിച്ചും തീര്‍ന്നു. പിന്നെ ക്ലിക്കി ക്ലിക്കി അങ്ങിനെ നേരം കളഞ്ഞു. :)

Sekhar said...

Thanks for taking me on a German-tour along with you Gopa.

The narration was so good that I felt like being with you all the time. Whether its at the airport, on train, or at the restaurant, I was with you :)

The photos too were superbly matching up to the narration.

Unknown said...

എന്നിട്ട് വെള്ളം കുടിച്ചോ ങ്ങള്

Manikandan said...

ഗോപന്‍‌ജി ഫോട്ടോകളും വിവരണവും ഇഷ്ടപ്പെട്ടു. വളരെനന്നായിട്ടുണ്ട്. എന്നെ ഏറ്റവും ചിരിപ്പിച്ചതു “ശകുന്തളചേച്ചിയുടെ” നില്‍‌പ്പാണ്. അതു കലക്കി. :)

ഗീത said...

ഈ യാത്രാപോസ്റ്റ് സൂപ്പര്‍ . ആ ഫോട്ടോസ് എല്ലാം ഗംഭീരം. ആകാശക്കാഴ്ചകള്‍ മനോഹരം. ഇത്തിരിയും കൂടി വിവരണം ചേര്‍ത്തിരുന്നെങ്കില്‍ എന്നു തോന്നി.
(യാത്രാ വിവരണങ്ങള്‍ വായിക്കാന്‍ ഭയങ്കര ഇഷ്ടമാണ്).

Gopan | ഗോപന്‍ said...

Sekhar: Thanks for all your good words and the kind visit.I am delighted to hear that you enjoyed going through the post.

അനൂപേ : ഇമ്മള് ബെള്ളം കുടിച്ചു കുടിച്ചു ഇപ്പ നല്ലൊരു നെലേലായില്ലേ..(തറേന്നു എണീക്കാന്‍ വയ്യ ഹാവൂ )

manikandan: ഈ പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം, അഭിപ്രായത്തിന് വളരെ നന്ദി. :)

ഗീതേച്ചി : ഈ വഴി വന്നതിനു വളരെ നന്ദി, ശരിയാണ് കുറച്ചു കൂടെ എഴുതാമായിരുന്നു. പോസ്റ്റ് തീര്‍ക്കുവാന്‍ കുറച്ചു ധൃതിയുണ്ടായിരുന്നു എന്ന് കൂട്ടുക. :)

Rare Rose said...

ഗോപന്‍ ജീ..,..കുറച്ചു നേരത്തേക്ക് ഞാനും ജര്‍മ്മനിയിലൊന്നു ചുറ്റിക്കറങ്ങിയ പോലെ...തുടക്കം മുതല്‍ അവസാനം വരെ ഒഴുക്കോടെ പറഞ്ഞു പോയി...ശകുന്തളയും..കാപ്പില്‍ ഷാപ്പ് പൂട്ടിയതോണ്ട് നിരാശ ബാധിച്ച ലേഡീസും,ചന്ദിരന്‍ കുട്ടിയും ചിരിപ്പിച്ചു....പേരു പോലെ ഭീകരമായിരുന്നോ അവിടത്തെ ഭക്ഷണമെല്ലാം...:)
ആകാശ നീലിമയാവാഹിച്ചെടുത്ത പടംസ് സൂപ്പെര്‍ ട്ടാ........:)

Gopan | ഗോപന്‍ said...

റോസ്,
താങ്ക്സ്..ജര്‍മനിയിലെ ഭക്ഷണം അത്രേം പ്രശ്നം ഇല്ല. കഴിക്കുവാന്‍ ഏറ്റവും എളുപ്പം നല്ലപോലെ വിശക്കുമ്പോഴാണ്..അതല്ലെങ്കില്‍ ചിലപ്പോ ഉള്ളിലേക്ക് കളയുവാന്‍ പരസഹായം വേണ്ടി വരും. :)

എതിരന്‍ കതിരവന്‍ said...

തൃശൂര്‍ നിന്ന് ഇരിഞ്ഞാലക്കുടെ പോയി വന്ന വിവരണം പോലത്തെ ലാഘവത്തിലുള്ള എഴുത്ത്. ഒന്നാന്തരം!

ഫോടോ എടുത്തതിന‍് ചന്ദിരന്‍ കുട്ടി താങ്ക്സ് പറഞ്ഞുകാണണം.

മുല്ലപ്പൂ said...

ആദ്യമായാണ് ഇവിടെ.
നല്ലചിത്രങ്ങള്‍. യത്രാവിവരണം കൊള്ളാം.
ശകുന്തള ചെഹ്സി യെയും പിന്നെ ജെറ്റു വിമാനവും പിടിച്ചു പോയ്.

“സ്വാമിയ് തേടി” ലാസ്റ്റ് ഫോട്ടോ. that place is like lovely and even the photo :)

മുല്ലപ്പൂ said...

പറയാന്‍ മറന്നു. എഴുതുന്ന രീതി . simply superb.

Gopan | ഗോപന്‍ said...

എതിരന്‍ കതിരവന്‍ : ഈ പോസ്റ്റില്‍ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. ജര്‍മനിയിവിടെ അടുത്തല്ലേ, അത് കൊണ്ടു വലിയൊരു യാത്ര ചെയ്തതായി തോന്നീല്ല :)നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ല, പക്ഷെ ഇനി മുതല്‍ ആവഴി വന്നേക്കാം..

മുല്ലപ്പൂ : ഈ വഴിവന്നതിനും ബ്ലോഗു വായിച്ചെഴുതിയ നല്ല വാക്കുകള്‍ക്കും വളരെ നന്ദി. നിങ്ങളുടെ മോളൂട്ടിയുടെ പോസ്റ്റ് വല്യേ ഇഷ്ടമായി.. ഇനിയും ആവഴി വരാം. :)

ഹരിശ്രീ said...

ഗോപന്‍ ജീ,

മനോഹരം... ചിത്രങ്ങളും, യാത്രാവിവരണവും...

ആശംസകള്‍